ഹദീസ്@ദാറുല്‍ഹുദ

  • Home
  • Gallery
  • Researh Works
  • About
  • Download This Template

ഇമാം ബുഖാരി; ഹദീസുകള്‍ക്ക് കോട്ട കെട്ടിയ അതുല്യ പണ്ഡിതന്‍

Unknown   ARTICLES, SCHOLARS   05:35   0 Comments

ഇമാം ദാഖിലിയുടെ വിശ്രുതമായ നിശബ്ദമായ വിജ്ഞാനസദസ്, അവിടുന്ന് ഹദീസ് ഓതിക്കൊടുക്കുകയാണ്: 'ഇബ്റാഹീം എന്നവര്‍ അബൂസുബൈറില്‍ നിന്നും നിവേദനം ചെയ്തത്....', തലമുതിര്‍ന്ന പണ്ഡിതരടങ്ങുന്ന പരശ്ശതം ശ്രോതാക്കള്‍ക്കിടയില്‍ ഒരു പതിനൊന്നുകാരന്‍ നിസ്സംശയം പറഞ്ഞു: 'ഇബ്റാഹീം അബൂസുബൈറിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യാനിടയില്ല, അത് സുബൈര്‍ ബിന്‍ അദിയ്യാകും'. ഒരല്‍പം ചിന്തിച്ച് തെറ്റ് ബോധ്യപ്പെട്ട ഗുരു ഈ കൊച്ചുബാലന്‍ ഉന്നയിച്ച പ്രകാരം തിരുത്തിമനസ്സിലാക്കാന്‍ ശിഷ്യരോടാവശ്യപ്പെട്ടു. ഇവരാണ് പില്‍കാലത്ത് ഹദീസ് ലോകത്ത് അനശ്വരനും അദ്വിതീയനുമായ ഇമാം ബുഖാരി എന്നറിയപ്പെടുന്ന അബൂഅബ്ദില്ലാഹി മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബിന്‍ ഇബ്റാഹീം അല്‍ ജുഅഫി.


ഇന്നത്തെ ഉസ്ബക്കിസ്താനില്‍ സ്ഥിതിചെയ്യുന്ന ബുഖാറയിലെ ജൈഹൂന്‍ നദിക്കരയിലെ ഒരു ധനിക കുടുംബത്തില്‍ ഹിജ്റ 194 ശവ്വാല്‍ മാസത്തിലായിരുന്നു മഹാന്‍റെ ജനനം.   ഹദീസ് പണ്ഡിതډാരായ ഇമാം മാലികിന്‍റെയും ഹമ്മാദ് ബിന്‍ സൈദിന്‍റെയും ശിഷ്യനായിരുന്ന പിതാവ് അബ്ദുല്‍ ഹസന്‍ ഇസ്മാഈല്‍ എന്നവരുടെ ഈയൊരു താല്‍പര്യം ചെറുപ്പത്തിലേ മകനിലും പ്രകടമായിരുന്നു. സമ്പത്തില്‍ സംശയാസ്പദമായതു പോലും കടന്നുവരാതെ അതീവ സൂക്ഷാലുവായിരുന്ന പിതാവിന്‍റെ ശിക്ഷണം വളരെ കുറച്ച് ലഭിക്കാനേ വിധിയുണ്ടായിരുന്നുള്ളൂ. ഭക്തയായിരുന്ന തന്‍റെ മാതാവിന്‍റെ മനമുരുകിയുള്ള പ്രാര്‍ഥനകള്‍ നിമിത്തമായി ഇബ്റാഹീം നബി പുത്രന്‍റെ അന്ധത മാറിയ സന്തോഷവാര്‍ത്ത സ്വപ്നേപി അറിയിച്ചത് ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. അസാധാരണ ധിഷണയും പക്വതയും സമ്മേളിച്ച ഇമാമിന് വിശുദ്ധ ഖുര്‍ആന് പുറമെ പത്താം വയസില്‍ എഴുപതിനായിരത്തില്‍ പരം ഹദീസുകള്‍ നിവേദകപരമ്പരസഹിതം മനഃപാഠമുണ്ടായിരുന്നു. ഹദീസിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാനപ്പേരിലാദ്യമായറിയപ്പെട്ടത് ഇമാം ബുഖാരിയായിരുന്നു.

പതിനാറാമത്തെ വയസില്‍ മാതാവിനും സഹോദരനും ഹജ് നിര്‍വഹിച്ച് മടങ്ങിയപ്പോള്‍ അദ്ദേഹം ജ്ഞാനസമ്പാദനാര്‍ഥം മക്കയിലും തുടര്‍ന്ന് മദീനയിലുമായി ആറുവര്‍ഷത്തോളം തങ്ങുകയുണ്ടായി. ഹദീസ് നിവേദകരെ കുറിച്ചുള്ള ചരിത്രവിവരങ്ങള്‍ അക്ഷരമാലാക്രമത്തില്‍ കോര്‍ത്തിണക്കിയ എട്ട് വാള്യങ്ങളടങ്ങുന്ന ബൃഹത്തായ കൃതിയായ 'അത്താരീഖുല്‍ കബീര്‍' എഴുതുന്നത് ഇക്കാലയളവിലാണ്. നിലാവെളിച്ചത്തില്‍ വിശുദ്ധ റൗള്വക്കരികെയിരുന്ന് രചന നിര്‍വഹിച്ച ഈ ഗ്രന്ഥത്തിന്‍റെ മുഖവുരയില്‍ വ്യക്തികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലെ അനിവാര്യത ചൂണ്ടിക്കാട്ടുകയും വ്യക്തിഹത്യയിലെന്നതുപരി പ്രവാചകവചനങ്ങള്‍ നിവേദനം ചെയ്യുന്നവര്‍ക്കുണ്ടായിരിക്കേണ്ട വിശേഷണങ്ങളെ കുറിച്ച് പൊതുവായ ബോധമുണ്ടാക്കുവാനായി തനിക്കവരെക്കുറിച്ചറിച്ചറിയാവുന്നത് മുഴുവനെഴുതാതെ ചരിത്രകാരുടെ ഉദ്ധരണികളൊരുമിച്ച് കൂട്ടാനുള്ളൊരെളിയൊരുദ്യമം മാത്രമാണിതെന്നും വിവരിച്ചത് കാണാം. താന്‍ ഏതേത് ഹദീസുകള്‍ ഹൃദിസ്ഥമാക്കുമ്പോഴും നിവേദകരെ കുറിച്ച് വ്യക്തമായ ധാരണയോടെയാണെന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനത്തില്‍ സംശയാസ്പദമായവരെ എന്നും പടിക്കുപുറത്ത് നിര്‍ത്താനും ആ ഒരു തരത്തിലേക്ക് ഹദീസ് ചര്‍ച്ചകളെത്തിക്കാനുമുള്ള ശ്രമങ്ങള്‍ പരക്കെ വ്യാപിപ്പിക്കാനും ഈ കൃതിക്കായി. ബഗ്ദാദിലൊരിക്കല്‍ മഹാനവര്‍കളുടെ ആഴമളക്കാന്‍ നൂറുകണക്കിന് ഹദീസുകള്‍ നിവേദകരടക്കം പരസ്പരം കൂട്ടിക്കലര്‍ത്തിയവര്‍ തോല്‍വി സമ്മതിച്ചത് അദ്ദേഹത്തിന്‍റെ അതുല്യപാടവം വിളിച്ചോതുന്നുണ്ട്.

ഹദീസ് ക്രോഡീകരണത്തിന്‍റെ ഔദ്യോഗികഘട്ടം കഴിഞ്ഞിരുന്നുവെങ്കിലും ഒറ്റപ്പെട്ട വ്യക്തികളില്‍ നിന്നെല്ലാമുള്ള ഹദീസ് ശേഖരണത്തിനും ഒരു ഹദീസ് തന്നെ മറ്റു നിവേദകപരമ്പരയിലൂടെ ലഭ്യമാവാനും ഒട്ടനേകം യാത്രകള്‍ നടത്തിയ അദ്ദേഹം ഹിജാസ്, ബസ്വറ, കൂഫ, ഈജിപ്ത്, ദമസ്കസ് തുടങ്ങി അനവധി ദേശാന്തരങ്ങള്‍ താണ്ടി. ഒരു കപ്പല്‍യാത്രാമധ്യേ കളവു സംശയിക്കപ്പെടാതിരിക്കാന്‍ ആയിരം ദീനാറടങ്ങിയ പണക്കിഴി കടലിലേക്കെറിയാനുള്ള തന്‍റെ ന്യായം ഹദീസുകളില്‍ കരിനിഴല്‍ വരരുതെന്നായിരുന്നു. അതുപോലെ മാസങ്ങള്‍ പിടിച്ച യാത്രയിലും നിവേദകന്‍റെ വിശ്വാസ്യതയില്‍ തൃപ്തനല്ലാതെ ഹദീസ് സ്വീകരിക്കാതെ പരിഭവലേശമന്യേ മടങ്ങാനദ്ദേഹത്തെ പ്രാപ്തനാക്കിയത് തിരുവരുളുകളോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നുവെന്നും സുഗ്രാഹ്യമാണ്. ഗവര്‍ണറായിരുന്ന ഖാലിദ് ബിന്‍ അഹ്മദ് രചിച്ച ഗ്രന്ഥങ്ങളുമായി തന്നെ കാണണമെന്നാവശ്യപ്പെട്ടപ്പോള്‍, അധികാരവര്‍ഗത്തിന്‍റെ രമ്യഹര്‍മങ്ങളിലേക്കയച്ച് വിജ്ഞാനത്തെ നിന്ദിക്കാന്‍ താനാളല്ലെന്നു പ്രഖ്യാപിച്ചതുമൂലം നേരിട്ട ആരോപണങ്ങളെയും ഭ്രഷ്ടുകല്‍പിക്കലും നിസ്സങ്കോചം നേരിടാനുമദ്ദേഹത്തിനായി.

ഇമാം ബുഖാരിയുടെ ഖ്യാതി അനശ്വരമാക്കിയ  മാസ്റ്റര്‍പീസ് കൃതിയാണ് സ്വഹീഹുല്‍ ബുഖാരി എന്ന ചുരുക്കത്തിലറിയപ്പെടുന്ന അല്‍ജാമിഉസ്സഹീഹുല്‍ മുഖ്തസ്വര്‍ മിന്‍ ഹദീസി റസൂലില്ലാഹി വസുനനിഹി വഅയ്യാമിഹി എന്ന മുസ്ലിം ലോകം ഏകോപിച്ച രണ്ടാം ഖുര്‍ആന്‍. തന്‍റെ ഗുരു ഇസ്ഹാഖ് ബിന്‍ റാഹവൈഹിയുടെ അഭിലാഷമായിരുന്ന സ്വഹീഹായ ഹദീസുകളുടെ സമാഹാരമെന്നത് പൂവണിയിക്കാന്‍ ഉല്‍ക്കടമായാഗ്രഹത്തിന് റസൂലിനെ പ്രാണ്കളില്‍ നിന്നും വിശറികൊണ്ടകറ്റുന്ന സ്വപ്നദര്‍ശനത്തിന്‍റെ പിന്‍ബലം കൂടെയായതോടെയാണ് ഈ മഹാദൗത്യത്തിന് ഇമാം കച്ചകെട്ടിയിറങ്ങുന്നത്. 1800ലധികം ഗുരുക്കളില്‍ നിന്നായി മനഃപാഠമുള്ള ആറുലക്ഷത്തിലധികം ഹദീസുകളില്‍ നിന്ന് അന്യൂനമായ തന്‍റെ മാനദണ്ഡങ്ങളോടു യോജിച്ച 7275 തിരുവാക്യങ്ങളാണ് 97 ഖണ്ഡങ്ങളില്‍ 3450 അധ്യായങ്ങളിലായുള്ളത്. മൂലവാക്യവും നിവേദകരുമായി ബന്ധപ്പെട്ട ചില ലക്ഷ്യങ്ങള്‍ക്കായി ആവര്‍ത്തിച്ചുവന്ന ഹദീസുകള്‍ നാലായിരത്തിലധികമാണ്. ശാഫിഈ മദ്ഹബില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മഹാനവര്‍കളുടെ ശീര്‍ഷകങ്ങളെക്കുറിച്ചും മറ്റനവധി ഗോപ്യവിഷയങ്ങളുമനാവരണം ചെയ്ത് വിശദീകരണ ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. പരസ്പരം കണ്ടിട്ടുണ്ടെന്ന സ്ഥിതീകരണം ലഭിച്ചവരില്‍ നിന്നും ഹദീസുകള്‍ സ്വീകരിക്കുമായിരുന്ന അദ്ദേഹം രചനക്കെടുത്ത നീണ്ട പതിനാറു വര്‍ഷക്കാലയളവിനുള്ളില്‍ ഓരോ ഹദീസ് ചേര്‍ക്കുന്ന അവസരത്തിലും കുളിച്ച് രണ്ട് റക്അത് നമസ്കരിക്കാറുണ്ടായിരുന്നുവെന്ന് മഹാന്‍റെ വാക്കുകളില്‍ തന്നെ കാണാം. ലോകത്തെ മുഴുവന്‍ സ്വഹീഹായ ഹദീസുകളുമൊരുമിച്ച് കൂട്ടല്‍ അസാധ്യമാണെന്നിരിക്കെ സ്വഹീഹല്ലാത്തവ തീരെ ഇതിലില്ലെന്ന് പണ്ഡിതപടുക്കള്‍ വിധിയെഴുതിയതിനുമേല്‍ ചില സ്വാഭീഷ്ടക്കാര്‍ തങ്ങള്‍ക്കനുകൂലമല്ലാത്തവ മൂലം ഇതിന്‍റെ വിശ്വാസ്യതക്കെതിരെ വിലകുറഞ്ഞ ജല്‍പനങ്ങളെയ്തു വിട്ടിട്ടുണ്ട്. ഇമാം മാലികിന്‍റെ അല്‍ മുവത്വയില്‍ സ്വഹാബാക്കളുടെ വാക്കുകളും സ്വന്തമായ അഭിപ്രായങ്ങളുമുണ്ടായിരുന്നെങ്കില്‍ ബുഖാരിയിലെ ഹദീസുകള്‍ക്കിടയില്‍ അവ തീരെ ഇല്ല. നിവേദകപരമ്പരയില്‍ നിന്ന് രണ്ടിലധികം പേര്‍ കളയപ്പെട്ടതോ സനദില്ലാത്തതോ ആയ മുഅല്ലഖായ അസറുകള്‍ ചില തലവാചകങ്ങളില്‍ വന്നുവെങ്കിലും മിക്കതും മറ്റൊരവസരത്തില്‍ പൂര്‍ണമായി വന്നതാണ്. 1322 ഉദ്ധരണികളുള്‍ക്കൊള്ളുന്ന അല്‍അദബുല്‍ മുഫ്റദ് എന്ന മുസ്ലിമിന്‍റെ മര്യാദകള്‍ വരച്ചു കാട്ടുന്ന ഇമാമിന്‍റെ തന്നെ കൃതിയില്‍ ഇത്രത്തോളം സൂക്ഷ്മ മാനദണ്ഡങ്ങള്‍ ഇല്ല.


എണ്‍പതിലധികം അറബി വ്യാഖ്യാനങ്ങള്‍ തന്നെയുള്ള സ്വഹീഹുല്‍ ബുഖാരിക്ക് ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനിയുടെ ഫത്ഹുല്‍ ബാരിയാണ് ഏറെ പ്രസിദ്ധമായത്. ക്ലേശകരമായ ബുഖാരിയുടെ വ്യാഖ്യാന ദൗത്യം എട്ടാം ശതകം വരെ മുസ്ലിം പണ്ഡിതര്‍ക്കുമേല്‍ ഒരു കടബാധ്യത കണക്കെയുണ്ടെന്ന് ഇബ്നു ഖല്‍ദൂന്‍ തന്‍റെ മുഖദ്ദിമയില്‍ നിരീക്ഷിച്ചിട്ടുണ്ട്. പരീക്ഷണങ്ങളേറെ നേരിട്ട മഹാന്‍, ജډദേശമായ ബുഖാറയിലും തല്‍പരകക്ഷികള്‍ മുഅ്തസിലിയെന്നും ഖുര്‍ആന്‍ സൃഷ്ടിവാദിയെന്നൊക്കെയുള്ള ആരോപണങ്ങളെയ്തുവിട്ട സന്ദര്‍ഭത്തില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ഹിജ്റ 256 ശവ്വാല്‍ ഒന്നിന് ചെറിയ പെരുന്നാള്‍ ദിനത്തില്‍ തന്‍റെ 62ാമത്തെ വയസ്സില്‍ നാഥനിലേക്ക് മടങ്ങുകയുമുണ്ടായി. സ്വഹീഹിന് ആശീര്‍വാദമേകിയ അലിയ്യുല്‍ മദീനി, അഹ്മദ് ബിന്‍ ഹന്‍ബല്‍ എന്നീ ഗുരുവര്യരും ഇമാം മുസ്ലിമടങ്ങുന്ന വിശാലമായ ശിഷ്യഗണങ്ങളും അവിടുത്തെ മാറ്റ് കൂട്ടുന്നു. ഖര്‍ഥന്‍കിലെ പരിമളമൊഴുകിയിരുന്ന ഖബ്റിനരികേ പ്രാര്‍ഥനക്ക് ഇജാബതുള്ളതായി നിരവധി അനുഭവങ്ങള്‍ സാക്ഷി!


ഉനൈസ് ഹിദായ ഹുദവി
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റ്ഡ് സയന്‍സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദാറുല്‍ ഹുദാ സെക്കന്‍ഡറി വിഭാഗം അധ്യാപകനുമാണ് ലേഖകന്‍.

ARTICLES, SCHOLARS

Author Info

Unknown

Dicat ludus erroribus has ea, corpora oportere vel ne. Accusam intellegebat delicatissimi eos et, sed eirmod atomorum hendrerit id, graeco putant labitur nec et. Populo epicurei natum placerat in.

Related Posts

No comments

Newer Post Older Post Home

About

Unknown
View my complete profile

ഹദീസ്@ദാറുല്‍ഹുദ

Copyright reserved. Powered by Blogger.

Random Posts

Blog Archive

  • ▼  2017 (21)
    • ►  April (12)
    • ►  March (3)
    • ▼  February (6)
      • ഹദീസ് ബ്ലോഗെഴുത്ത് മല്‍സരം
      • ഇമാം ഇബ്നു മാജഃ (റ): കാലം വിസ്മരിക്കാത്ത കൈയ്യൊപ്പ്
      • ഇമാം മുസ്ലിം: തിരുവരുളുകളുടെ ജ്ഞാനവസന്തം
      • ഇമാം ബുഖാരി; ഹദീസുകള്‍ക്ക് കോട്ട കെട്ടിയ അതുല്യ പണ...
      • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാന...
      • രിവായ: ആർട്ടിക്കിൾ റിവ്യൂ സെഷന്‍ സംഘടിപ്പിച്ചു
  • ►  2016 (4)
    • ►  May (2)
    • ►  April (2)
  • ►  2015 (3)
    • ►  October (1)
    • ►  September (2)

Design

About me

Tags

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

Labels

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

recent posts

Like us on Facebook

Follow Us

Popular Posts

  • ലിവിങ്ങ് ഇസ്‌നാദ്: ഇസ്‌നാദി പാരമ്പര്യത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച്:
    ഒരു റമദാന്‍ 27 അസര്‍ നമസ്‌കാരം കഴിഞ്ഞ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ വലിയ പള്ളിയില്‍ ഇരിക്കുകയായിരുന്നു. യൂണ...
  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • രിയാളുസ്സ്വാലിഹീന്‍. പ്രവാചക വചനങ്ങളുടെ സരളിത ഭാഷ്യം
    ഹദീസ് ശാസ്ത്രത്തില്‍ അഗ്രിമ സ്ഥാനത്താണ് ഇമാം നവവിയുടെ രിയാളുസ്സാലിഹീന്‍. പ്രവാചക വചനങ്ങളില്‍ സുക്ഷമമായ സംശോധനക്ക് ശേഷം അവലംബ യോഗ്യമായതിനെ ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഇമാം മുസ്ലിം: തിരുവരുളുകളുടെ ജ്ഞാനവസന്തം
    ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ...
  • ഇമാം ഇബ്നു മാജഃ (റ): കാലം വിസ്മരിക്കാത്ത കൈയ്യൊപ്പ്
    ഇസ്ലാമിന്‍റെ സുവര്‍ണ ദശയായി കണക്കാക്കപ്പെടുന്ന ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതപ്രതിഭയാണ് ഇബ്നു മാജ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇ...
  • കിതാബുല്‍ ഇയാല്‍; കുടുംബജീവിതത്തിനൊരാമുഖം
    ഹദീസ് വിജ്ഞാന സ്രോതസുകളില്‍ പ്രമുഖ ഗ്രന്ഥമായാണ് ഇബ്നു അബൂ ദുന്‍യയുടെ 'കിതാബുല്‍ ഇയാല്‍' ഗണിക്കപ്പെടുന്നത്. കുടുംബ വ്യവസ്ഥയുമായി ബ...
  • SPIRITUAL THREADS IN MARTIN LINGS' BIOGRAPHY OF PROPHET MUHAMMED
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...
  • ഖല്‍ബിന്‍റെ കോലായില്‍ മുഹബ്ബത്തിന്‍റെ മുസ്വല്ല വിരിച്ച് തിരു നബിയെ കാത്തിരിക്കുന്നു ഞാന്‍...
    ഖല്‍ബിലൊരിടത്ത് ഒരുക്കൂട്ടിവെച്ച കനവിന്‍റെ നാണയത്തുട്ടുകള്‍..എന്‍റെ പ്രാര്‍ത്ഥനാ വിരിപ്പില്‍ വീണുടഞ്ഞ മോഹം നനഞ്ഞ കണ്ണീര്‍ത്തുള്ളികള്‍..വേദ...

DEPARTMENT OF HADITH DARUL HUDA

DEPARTMENT OF HADITH DARUL HUDA

GALLARY

  • ARTICLES
  • COMPETITIONS
  • CONTRAVERSY
  • HADITH TEXTS
  • IMPORTANCE
  • MAKTHUTHATH
  • NEWS
  • PROGRAMME
  • PROPHETIC LOVE
  • RIHLA
  • SCHOLARS
  • SUBJECT BASED

READERS

Pages

  • Home
  • GALLERY

Popular Posts

  • ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും
    ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായ...
  • ഹദീസ്: ചരിത്രവും വികാസവും
    ജീവിത ത്തിന്റെ നാനാതുറകളിലും മാനവകുലത്തിനുള്ള പ്രായോഗിക പരിഹാരമാണ് പ്രവാചകചര്യയും തിരുവചനങ്ങളും. അത്‌കെണ്ടുതന്നെ തികഞ്ഞ പ്രാധാന്യത്തോടെയ...
  • ഹദീസ് നിരൂപണ ശാസ്ത്രത്തിലെ 'ദഹബി' സംഭാവനകള്‍
    പൂര്‍ണ്ണനാമം: ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഉഥ്മാന്‍ അദ്ദഹബി അശ്ശാഫിഈ ജനനം: ഹി:673(ക്രി:1275)ല്‍ സിറിയയിലെ ഡമസ്കസ...
  • ഹദീസ് പഠനത്തിന്‍റെ അനിവാര്യത
    അല്ലാഹുവിന്‍റെ സൃഷ്ടിയും പ്രതിനിധിയുമായ മനുഷ്യന്‍ അവന്‍റെ ആജ്ഞയനുസരിച്ചാണ് ഭൂമുഖത്ത് ജീവിക്കേണ്ടത്. അവന്‍റെ ജീവിതം നൈമിഷകവും നശ്വരവുമ...
  • ഹദീസ് വിമര്‍ശനം; തിരുത്തപ്പെടേണ്ട ധാരണകള്‍
    'സാമാന്യ യുക്തിക്ക് നിരക്കാത്തതിനാല്‍' ഹദീസിനെ നിരാകരിക്കുക'എന്നത് സമകാലിക മുസ്ലിം ലോകത്തെ ചില പണ്ഡിതന്മാര്‍ക്കിടയില്‍ സാധാരണാ...
  • ഇമാം ഗസ്സാലി: വിമര്‍ശകര്‍ക്കും ഉപാസകര്‍ക്കും മധ്യേ
    ഇസ്ലാമിക വിജ്ഞാന ഭൂപടത്തില്‍ സ്വന്തമായി ഒരു വന്‍കര തന്നെ സ്ഥാപിച്ച വിശ്യവിഖ്യാത പണ്ഢിതനാണ് ഇമാം ഗസ്സാലി, കൈവച്ച മേഖലകളില്‍ അനുവാചക ഹൃദയങ്ങള...
  • ഹദീസില്‍ വിടര്‍ന്ന മാതൃത്വത്തിന്‍റെ പരിമളം
     തലയിലിരിക്കുന്ന പക്ഷി പാറാത്ത വിധം ശാന്തമാണ് നബി (സ്വ) യുടെ പ്രൗഢഗംഭീരമായ സദസ്സ്. അറിവിന്‍റെ മണിമുത്തുകള്‍ ഹൃദയത്തിലേക്ക് കോര്‍ത്തുവെക്കു...
  • തിരുവചനങ്ങളിലെ ഹരിതാസ്വാദനം
    സര്‍വ സൃഷ്ടികളോടും ശുഭസമീപനങ്ങള്‍ സ്വീകരിക്കുന്ന പരിശുദ്ധ ഇസ്‌ലാം പ്രകൃതിക്കും അതിലെ ജീവജാലങ്ങള്‍ക്കും വലിയ സ്ഥാനമാനങ്ങളാണ് ...
  • കേള്‍വിപ്പുറത്തുണ്ട് എന്‍റെ തിരുനബിയുടെ വാക്കുകള്‍
    ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണ...
  • ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി; ഇല്‍മുല്‍ ഹദീസിലെ ജ്ഞാനപ്രഭ
    പ്രവാചകാധ്യാപന ശാസ്ത്രത്തിലെ അദ്വിതീയനായ പണ്ഡിതനാണ് ഹാഫിള്വ് ഇബ്നു ഹജര്‍ അല്‍അസ്ഖലാനി. ഹദീസ് മേഖലയിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന പേരില്‍ വ...

Copyright © ഹദീസ്@ദാറുല്‍ഹുദ